ഈ വര്‍ഷത്തെ ശബരിമല ഉത്‌സവ സീസണില്‍ ശബരിമലയില്‍ ഇതുവരെ എത്തിയത് 4090000 അയ്യപ്പഭക്തര്‍
മകരവിളക്ക് മഹോത്സവം; ശബരിമലയിൽ ഇതുവരെ എത്തിയത് 4090000 അയ്യപ്പഭക്തർ; സ്പോട്ട്, വെർച്വൽ ക്യൂ ബുക്കിംഗുകൾ നിജപ്പെടുത്തി ദേവസ്വം ബോർഡ്......
പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി ശബരിമലയിലെത്തിയ ഭക്തരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു. നട തുറന്ന ശേഷമുള്ള എല്ലാ ദിവസങ്ങളിലും ശരാശരി 90,000 ലേറെ ഭക്തർ ദർശനത്തിനെത്തുന്നുണ്ടെന്നാണ് ദേവസ്വം ബോർഡിന്റെ വിലയിരുത്തൽ. തിരക്ക് മുന്നിൽകണ്ട് ഇത്തവണ കൂടുതൽ നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തി.
87648 പേർ ഇന്നലെ മാത്രം സന്നിധാനത്തെത്തി . 23731 പേർ സ്പോട്ട് ബുക്കിംഗിലുടെയും 3106 പേർ പുൽമേട് വഴിയും ദർശനത്തിന് എത്തി. മകരവിളക്കിന് 2.5 ലക്ഷത്തോളം ഭക്തർ ശബരിമലയിലെത്തുമെന്നാണ് ദേവസ്വം ബോർഡിന്റെ കണക്ക് കൂട്ടൽ. ഇത് മുന്നിൽ കണ്ടുള്ള മുന്നൊരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. 12,13,14 തീയതികളിൽ വെർച്ച്വൽ ക്യൂ ബുക്കിംഗ് നിജപ്പെടുത്തിയിട്ടുണ്ട്.
12 ന് 60,000 പേർക്കും 13 ന് ഭക്തർക്കുമാണ് വെർച്വൽ ക്യൂ വഴി ദർശനം നടത്താൻ കഴിയുന്നത്. തിങ്കളാഴ്ചവരെ സ്പോട്ട് ബുക്കിങ് 5000 മാത്രമായിരിക്കും. മകരവിളക്ക് ദിവസമായ 14 ന് 40000 പേർക്ക് ഓൺലൈൻ ബുക്കിങ് സംവിധാനം. പമ്പയിലെ ബുക്കിംഗ് കേന്ദ്രം നിലയ്‌ക്കലിലേക്ക് മാറ്റിയിട്ടുണ്ട് പമ്പ ഹിൽടോപ്പിലെ വാഹന പാർക്കിംഗും ഒഴിവാക്കി . ഹൈക്കോടതിയുടെ നിർദേശം പരിഗണിച്ചും പോലീസ് ഉൾപ്പെടെയുള്ള സർക്കാർ വകുപ്പുകളുമായുള്ള കൂടിയാലോചനയ്ക്ക് ശേഷവുമാണ് ഈ തീരുമാനമെടുത്തതെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു. ജനുവരി 9 മുതൽ തത്സമയ ബുക്കിങ്ങ് സംവിധാനം നിലയ്ക്കലേക്ക് മാറ്റും
ശബരിമലയിൽ ഇതുവരെ എത്തിയത് 4090000 അയ്യപ്പഭക്തർ, മകരവിളക്ക് മഹോത്സവത്തിന് സജ്ജം
ഈ വർഷത്തെ മണ്ഡല – മകരവിളക്ക് സീസണിൽ ഇതുവരെ ഏകദേശം 4090000 (നാൽപ്പത് ലക്ഷത്തി തൊണ്ണൂറായിരം) അയ്യപ്പഭക്തർ ശബരിമല സന്ദർശിച്ചതായി ശബരിമല എഡിഎം അരുൺ എസ്. നായർ അറിയിച്ചു. പ്രതിദിനം 90000ന് മുകളിൽ അയ്യപ്പഭക്തർ എത്തിയിട്ടുണ്ട്. അതിൽ പല ദിവസങ്ങളിലെയും കണക്ക് ഒരു ലക്ഷത്തിന് മുകളിലാണ്.
മകരവിളക്ക് മഹോത്സവത്തിന് അഞ്ച് ദിവസം മാത്രമാണ് ഇനിയുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ ഭക്തജനത്തിരക്കുണ്ടായി. കൂടുതൽ ഭക്തർ എത്തിയാലും അവർക്ക് സുഗമമായ ദർശനം ഒരുക്കുന്നതിനുള്ള സാഹചര്യമാണ് ശബരിമലയിൽ സജ്ജമാക്കിയിട്ടുള്ളതെന്നും എഡിഎം പറഞ്ഞു.
പൊലീസ് ഉൾപ്പെടെയുള്ള എല്ലാ വകുപ്പുകളും ആത്മാർദ്ധമായ സേവനമാണ് ശബരിമലയിൽദിവസവും അതിന് മുൻപുള്ള രണ്ട് ദിവസങ്ങളിലും ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം വെർച്ച്വൽ ക്യൂവിൻ്റെയും സ്പോട്ട് ബുക്കിങ്ങിൻ്റെയും എണ്ണത്തിൽ നിയന്ത്രണം വരുത്തും. ഭക്തജന തിരക്ക് നിയന്ത്രിച്ച് സുരക്ഷിതമായ ദർശനം സാധ്യമാക്കുകയാണ് ലക്ഷ്യം. ഹൈക്കോടതി നിർദേശപ്രകാരമായിരിക്കും മകരവിളക്ക് സമയത്തെ സന്ദർശനത്തിനുള്ള ക്രമീകരണങ്ങളെന്നും എഡിഎം അറിയിച്ചു.
അതേസമയം ശബരിമല സന്നിധാനത്ത് സൂരക്ഷയൊരുക്കാൻ കൂടുതൽ ക്യാമറകൾ സജ്ജമാക്കി ദേവസ്വം വിജിലൻസ്. ദേവസ്വം വിജിലൻസ് സെക്യൂരിറ്റി കൺട്രോൾ റൂമിന്റെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ് പ്രശാന്ത് നിർവഹിച്ചു. മരക്കൂട്ടം മുതൽ സന്നിധാനം വരെയുള്ള നിരീക്ഷണ സംവിധാനം ശക്തമാക്കാൻ 245 അത്യന്താധുനിക ക്യാമറകളാണ് ദേവസ്വം വിജിലൻസ് സ്ഥാപിച്ചിരിക്കുന്നത്.
ജനുവരി 10 മുതൽ സന്നിധാനത്ത് എത്തുന്ന ഭക്തജനങ്ങൾ മലയിറങ്ങാതെ മകരവിളക്ക് ദർശിക്കുന്നതിന് സന്നിധാനത്ത് തങ്ങാൻ സാധ്യതയുണ്ട്. മകരവിളക്ക് ദർശിച്ച ശേഷം ഇവർ കൂട്ടത്തോടെ പമ്പയിലേക്ക് എത്താനും സാധ്യതയുണ്ട്. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് വരുന്ന അയ്യപ്പഭക്തരും മലയിറങ്ങുന്നവരും ചേർന്ന് തിരക്ക് രൂക്ഷമാകാതിരിക്കാൻ ജനുവരി 15 മുതൽ ഉച്ചതിരിഞ്ഞ് 3 മുതൽ വൈകുന്നേരം 5 വരെയുള്ള സ്ലോട്ടുകളിൽ ബുക്ക് ചെയ്ത അയ്യപ്പഭക്തർ വൈകുന്നേരം 6ന് ശേഷം എത്തണം
വെർച്വൽ ക്യൂ ബുക്ക് ചെയ്തവർക്ക് ഇത് സംബന്ധിച്ച് മെസേജ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തത്സമയ ബുക്കിങ് 15 മുതൽ 11 മണിക്ക് ശേഷമേ ഉണ്ടാകൂ എന്നും സുരക്ഷിതവും സുഗമവുമായ അയ്യപ്പദർശനം എല്ലാവർക്കും സാധ്യമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വർഷത്തെ മണ്ഡല - മകരവിളക്ക് സീസണിൽ ഇതുവരെ ഏകദേശം 4090000 (നാൽപ്പത് ലക്ഷത്തി തൊണ്ണൂറായിരം) അയ്യപ്പഭക്തർ ശബരിമല സന്ദർശിച്ചതായി ശബരിമല എഡിഎം അരുൺ എസ് നായർ അറിയിച്ചു. പ്രതിദിനം 90000ന് മുകളിൽ അയ്യപ്പഭക്തർ എത്തിയിട്ടുണ്ട്. അതിൽ പല ദിവസങ്ങളിലെയും കണക്ക് ഒരു ലക്ഷത്തിന് മുകളിലാണ്.