അയ്യപ്പ സന്നിധിയില്‍ ഭക്തിസാന്ദ്രമായി നിറപുത്തരി പൂജ
സമൃദ്ധിയും സർവൈശ്വര്യവും; അയ്യപ്പ സന്നിധിയില്‍
ഭക്തിസാന്ദ്രമായി നിറപുത്തരി പൂജ
കാർഷിക സമൃദ്ധിക്കും ഐശ്വര്യത്തിനുമായി അയ്യപ്പ സന്നിധിയിൽ ഭക്തിസാന്ദ്രമായി നിറപുത്തരി പൂജ. പുലർച്ചെ 5.45-നും 6.30- നും മധ്യേയായിരുന്നു പൂജ. കൊടുമരച്ചുവട്ടിൽ നിന്നാരംഭിച്ച ഘോഷയാത്ര മേൽശാന്തിയും കീഴ്ശാന്തിയും പരിക്രമികളും ചേർന്ന് കിഴക്കേ മണ്ഡപത്തിലെത്തിച്ചു. തുടർന്ന് തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂജിച്ച ശേഷം അയ്യന് സമർപ്പിച്ചു.
നെൽക്കതിരുകൾ ആദ്യം ശ്രീകോവിലിൽ കെട്ടും. തുടർന്നാണ് ഭക്തർക്ക് വിതരണം ചെയ്യുക. പൂജയ്‌ക്കായി പ്രത്യേകം കൃഷി ചെയ്ത നെൽക്കതിരുകൾ കറ്റകളാക്കി ഇരുമുട്ടിക്കെട്ടിനൊപ്പം ഭക്തർ സന്നിധാനത്തെത്തിച്ചു.
നിറപുത്തരിക്കുള്ള നെൽക്കതിരുകളുമായെത്തിയ വിവിധ സംഘങ്ങളെ ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ് പ്രശാന്തിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. മാലക്കര ചെറുപുഴയ്‌ക്കാട്ട് ദേവീക്ഷേത്രത്തിൽ നിന്നുള്ള സംഘമാണ് ആദ്യമെത്തിയത്. നിറപുത്തരി പൂജകൾക്ക് ശേഷം ഇന്ന് രാത്രി പത്തിന് ക്ഷേത്ര നടയടയ്‌ക്കും